മാ നിഷാദ


നമ്മുടെ കുടുംബക്കോടതികള്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പോലെയാണ്‌ .ഏപ്പോഴും തിരക്കോടു തിരക്കു തന്നെ.
കാറില്‍ നിന്നിറങാത്തവരും കാറു കണ്ടു മാത്രം പരിചയമുള്ളവരും വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു. 
ഒരുപാടൊത്തുതീര്‍പ്പുകള്‍ അതുപോലെ വിയോജനങ്ങള്‍ .. 
അവരവര്‍ക്കോ / ഉറ്റവര്‍ക്കോ അപ്പുറം അതൊന്നും ഒരൊറ്റവരി വാര്‍ത്ത പോലുമാകുന്നില്ല. 
കഥാപാത്രങ്ങള്‍ താരങ്ങളാകുബോള്‍ ചിത്രം മാറുന്നു.
കോടതിയിലേക്കുള്ള വരവു മുതല്‍ ഇറക്കം വരെ .. 
അഭിമുഖം മുതല്‍ വാദങ്ങള്‍ വരെ..
കുഞ്ഞിന്റെ ക്ലോസപ്പു മുതല്‍ ദൂരക്കാഴ്ച്ച വരെ.. 


തത്സമയ അഭിപ്പ്രായ സംപ്രേകഷണമോ / എസ് എം എസ് വോട്ടെടുപ്പോ ഇതുവരെ നടന്നില്ലെന്നു തോന്നുന്നു.
നമുക്കൊരു നിമിഷം, ഇടയിലുലയുന്ന കുട്ടിയുടെ മനസ്സായി നോക്കാം !
എന്തൊക്കെയാകും ആ കിളിയിലൂടെ യാത്ര ചെയ്തിട്ടുണ്ടാകുക ?
എന്താകും അവള്‍ക്കു നമ്മോട് പറയാനുണ്ടാകുക ?
പിടിവലികള്‍ക്കിടയിലൂടെ നൂണ്ടിറങ്ങിയ ക്യാമാറക്കണ്ണുകളെക്കുറിച്ചോ .. 
വീട്ടില്‍ / വരാന്തയില്‍ / ഓഫീസില്‍ / ബസ്സില്‍ / ട്രെയിനില്‍ / എവിടെയും 'ഡിസ്ക്കസ്' ചെയ്യപ്പെടാന്‍ പോകുന്ന തന്റെ ഭാവിയെക്കുറിച്ചോ ..?
അതോ ഡയാനക്കു പിന്നാലെ പാഞ്ഞു നടന്ന പപ്പരാസികളെക്കുറിച്ചോ ?
ക്രൌഞ്ചമിഥുനപ്പക്ഷികളെക്കുറിച്ചോ .. 
തന്നെ ടി വി യില്‍ കണ്ട 'വിശേഷം' പങ്കു വെക്കുന്ന സഹപാഠികളെക്കുറിച്ചോ ?
മഞ്ഞകളിലെ അപസര്‍പ്പക കഥകളെക്കുറിച്ചോ ? 
മടക്കത്തില്‍ കവിള്‍ നനച്ച കണ്ണീരിനെക്കുറിച്ചോ ..
പതിവായ്‌ കാണുന്ന ദുസ്വപ്നങ്ങളെക്കുറിച്ചോ ...
അതോ .. 
അതോ ... 
അതോ ...

1 comment:

Echmukutty said...

ദയനീയം ഈ ജീവിതം.....